ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഡിസംബർ 4, ഞായറാഴ്‌ച

മുല്ലപ്പെരിയാർ ഡാം തകർന്നാലുണ്ടാ‍ലുണ്ടാകുന്ന പ്രളയ ജലത്തെ ഉൾക്കൊള്ളാൻ ഇടുക്കി തയ്യാറാണോ.? ഒരു വിലയിരുത്തൽ.



1. 29 ഫൊൾട് പോയന്റുകൾ ഉണ്ടെന്ന കനേഡിയൻ എഞ്ചിനീയർമാ‍രുടെ റിപ്പോർട് ഇടുക്കിയുടെ സുരക്ഷക്ക് നേരെയുള്ള ചോദ്യചിഹ്നമാണ്.
 ഐ ഐ ടി റൂര്‍ക്കിയുടെ മുല്ലപ്പെരിയാര്‍ പഠന റിപ്പൊര്‍ട്ട് പ്രകാരം 136 അടി എന്ന ജലവിതാനത്തില്‍  പോലും ഈ അണക്കെട്ട് സീസ്മിക്കലി അണ്‍സേഫ് ആണ്. അതായത് ഒരു മീഡിയം അളവിലുള്ള ഭുചലനം പോലും ഇതിനെ അപകടത്തിലാക്കാം എന്ന്. ഈ അണക്കെട്ടിന്റെ 300 കി. മീ പരിധിയില്‍  22 മേജര്‍ ഫോള്‍ട് സോണുകള്‍ (ഭൌമോപരിതല പാളികള്‍ കൂടിച്ചേരുകയോ, അകന്ന് നീങ്ങുകയോ, ഒന്നിനു മുകളിലേക്ക് ഉരസിക്കയറുകയോ, പരസ്പരം വശങ്ങളിലേക്ക് ഉരരഞ്ഞ് നീങ്ങുകയോ ചെയ്യുന്ന ചലന മേഖലകള്‍.ഇവിടെയുള്ള ചലനങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു) ഉണ്ട് എന്നതും അതീവ പ്രാധാന്യത്തോടെ ഡൊ. എം എല്‍ ശര്‍മ, ഡൊ. ഡി കെ പോള്‍ എന്നിവരടങ്ങിയ സംഘം ചൂണ്ടിക്കാട്ടൂന്നു . മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഈ അവസ്ഥയും ചെറുതോണിയുടെ സാഹചര്യവും കൂട്ടി വായിക്കുമ്പോൾ നമുക്ക് ഈ അപകടാവസ്ഥ വ്യക്തമാവും.

2. യു എന്‍ ഡാം സേഫ്റ്റി രേഖകള്‍ പ്രകാരം ഇന്ത്യയിലെ 10 % ഡാമുകള്‍ സുരക്ഷിതമല്ല. അതില്‍ തന്നെ 2 % ഇതിനോടകം തകര്‍ന്ന് കഴിഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിന് 50 കി മി മാ‍ത്രം അകലെ ഇടുക്കി അണക്കെട്ടും ഒക്കെ സ്ഥിതിചെയ്യുന്ന് ഇടുക്കി മേഖല അതീവ ദുര്‍ബലമായ പരിസ്ഥിതി മേഖലയാണ്. ചരിവു പാറകളും അകന്ന് നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടൂകളും അതി ഗുരുതരമായ ഉരുള്‍പൊട്ടലുകള്‍ സാധാരണമായ മലകളും ഉള്ള മേഖല. കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി തീവ്രമായ ഭൂചലനങ്ങള്‍ക്ക് വിധേയമാണ് ഈ മേഖല. 1998-ല്‍ റി.സ്കെയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി നെടും കണ്ടത്ത്., പെരിയാര്‍ ബേസിനില്‍ സ്കെയില്‍ 5 ശക്തിയില്‍ ഭുചലനമുണ്ടായത് 12-12-2000 ത്തില്‍. തുടര്‍ന്നിങ്ങോട്ട് ഭുചലനം സാധാരണമാണ്, പത്തനം തിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍. നാം ഇക്കഴിഞ്ഞ മാസങ്ങളിൽ നേരിട്ട് അനുഭവിച്ചതും ഇത് തന്നെ. ഇതാണ് റുര്‍ക്കി റിപ്പോര്‍ട് നാം ഗൌരവത്തിലെടുക്കേണ്ടതിന്റെ ആവശ്യം. 

3. കാലാവസ്ഥാ വ്യതിയാനം.
ഈയിടെയായി ഇടുക്കിയിൽ മഴയുടെ തോത് പോയ വര്‍ഷത്തേക്കാൾ എത്രയോകൂടുതലാണ്. അതിനോടൊപ്പം ഉയരുന്നത് അണക്കെട്ടുകളിലെ അളവിൽ കവിഞ്ഞ ജലവിതാനവും കൂടിയാണ്. ഇവിടെ മറ്റൊന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കൂടിയ ഉരുള്‍ പൊട്ടല്‍ സാധ്യത. ഇത് അപ്രതീക്ഷിതവും അതിദ്രുതവുമായ പ്രളയത്തിന് ഇടയാക്കാം.      മുല്ലപ്പെരിയാറിന്റെ “താങ്ങാ‍നാവുന്ന മാക്സിമം പ്രളയ അളവ്” Probable Maximum Flood  (പി എം എഫ്) 2495 ക്യുമെക്സ് ആയിരുന്നു. അത് Central Water Commission-6000 ക്യുമെക്സ് ആയി പുന: നിര്‍ണയിച്ചു. (അണക്കെട്ട് പഴയതുതന്നെയെന്ന് ഓര്‍മ്മിക്കുക). ഇത് ഇടുക്കി ഡാമിനെ സംബന്ധിച്ച് 8000 ക്യുമെക്സ് ആണ്. പക്ഷെ. പുനര്‍നിര്‍ണ്ണയിച്ച മുല്ലപ്പെരിയാര്‍ പ്രളയവിതാനമായ 6000 ക്യുമെക്സ് ജലവിതാനത്തില്‍ അരുതാത്തത് സംഭവിച്ചാല്‍ ആ അധിക പ്രളയത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി പര്യാപ്തമല്ല. പ്രത്യേകിച്ച് ചെറുതോണി, കുളമാവ് ഡാമുകള്‍. ഇത് അതീവ ഗുരുതരമായ സങ്കല്‍പ്പാതീതമായ വിപത്തില്‍ കലാശിക്കാം.  ഇടുക്കിക്ക് ഉള്‍ക്കൊള്ളാവുന്നത് 2000 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ്. വെറും 50 കി മീ മാത്രം അകലെയുള്ള ഇതേ പുഴയിലെ മുല്ലപ്പെരിയാറിലെ 443 മില്യണ്‍ ക്യു. മീ ജലം കൂടി താങ്ങാന്‍ ഇടുക്കി പര്യാപ്തമല്ല 
. ഗ്ലോബൽ വാമിങ്ങിന്റെ അനന്തരഫലമായി പ്രസിപ്പിറ്റേഷന്റെ (മഴ) ശക്തിയും ദൈർഘ്യവും, ഫ്രീക്വൻസി (ആവർത്തനവും) ഇടുക്കിയിൽ വർദ്ധിച്ചിട്ടുണ്ടെന്നത് കാലവാസ്ഥാ രേഖകൾ, ഈ ഡാമുകളിലെ ഉയർന്ന ജലവിതാനം എന്നിവയിൽ നിന്നും വ്യക്തമാണ്. ഇത് മേൽ പറഞ്ഞ പി എം എഫുകളെ മറികടക്കും എന്നുവരുമ്പൊൾ മുല്ലപ്പെരിയാറിന്റെയും അതുവഴി ഇടുക്കിയുടെയും സുരക്ഷ തുലാസ്സിലാവുന്നത് കാണാം.
3. ഡാം ഡിസൈനും പ്രസിപ്പിറ്റേഷൻ തോതും.
ഒരു ഡാം ഡിസൈൻ ചെയ്യുമ്പോൾ എഞ്ചിനീയർമാർ കണക്കിലെടുക്കുക അക്കാലത്ത് നിലവിലുള്ളതും മുൻ രേഖകളിൽ കാണിച്ചിട്ടുള്ളതുമായ പ്രസിപ്പിറ്റേഷൻ (മഴ) കണക്കുകളാണ്. അതിനു ആനുപാകമായി മാത്രമാ ണ് ഡാമിന്റെ വലിപ്പം, സ്പിൽ വേ, ഷട്ടർ ഡിസൈനുകൾ ചെയ്യുക. ഇവിടെ മുല്ലപ്പെരിയാ‍ർ ഡാമിന്റെ കാര്യത്തിൽ എഞ്ചിനീയർ കണക്കിലെടുത്തത് 116 വർഷങ്ങൾക്ക് മുൻപുള്ള ഇവിടത്തെ പ്രസിപ്പിറ്റെഷൻ അനാലിസിസ്. ഇടുക്കിയുടെ കാര്യത്തിൽ “മുല്ലപ്പെരിയാർ സേഫ് ആയതിനാൽ” അവിടെ ഒരു അപകടമുണ്ടാകുമ്പോൾ ഇടുക്കിയിലേക്ക് വരാവുന്ന ഡിസ്ചാർജിനെ എഞ്ചിനീയർമാർ കണക്കാ‍ക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇടുക്കി പദ്ധതിയിൽ നിന്നും തുറന്നുവിടാവുന്ന ജലത്തിന്റെ അളവ്  5100 ക്യുമെക്സ് (ഇടുക്കി ജലാശയത്തിൽ അപ്പോൾ നിലനിൽകുന്ന ജലത്തിന്റെ അളവ്) ആണെന്നു വരുമ്പോൾ ഈ സാഹചര്യം മനസ്സിലാക്കാനാകും. മുല്ലപ്പെരിയാറിൽ നിന്ന് ഉളവായെക്കാവുന്ന 6300 ക്യൂമെക്സ് ഫ്ലഡ് വാട്ടർ ഇടുക്കിയിലെത്തിയാൽ  വിപത്ത് പ്രവചിക്കാനാവാത്തതും ആകുന്നു.

ഡാം നിർമാണത്തിൽ കണക്കാ‍ക്കിയ പ്രസിപ്പിറ്റേഷ് തോത് ഇന്നത്തെതിനേക്കാൾ കുറവ് എന്ന ഒരേയൊരു വസ്ഥുത മുല്ല്പപെരിയാറിനെ ഡികമ്മിഷൻ ചെയ്യുന്നതിനു പര്യാപ്തമാണ്. അന്നത്തെ സ്റ്റേബിൾ ക്ലമറ്റ് എന്നത്തെക്കും നിൽനിൽകും എന്ന തെറ്റായ കാൽകുലേഷൻ തെളിയിക്കാനായാൽ മാത്രം മതി.

“The major implications of climate change for dams and reservoirs are firstly that the future can no longer be assumed to be like the past, and secondly that the future is uncertain”- World commission of Dams background paper.

4. ഡാം ഓവർടോപ്പിങ്. (ഡാം ജലനിരപ്പ് കവിയൽ)
ഡാം ഫെയ്ല്യുറിനുള്ള രണ്ട് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് “ഡാം  ഓവർടോപ്പിങ് (നിറഞ്ഞ് കവിയൽ), ഫൌണ്ടേഷൻ പ്രോബ്ലംസ് എന്നിവയാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായ ഡാം അപകടങ്ങളിൽ 40 % ഡാം ഓവർടോപ്പിങ് മൂലവും  ഏതാണ്ട് 30 ശതമാനം ഫൌണ്ടേഷൻ പ്രശ്നങ്ങളുമാണ്. മുല്ലപ്പെരിയാർ-ചെറുതോണി വിഷയത്തിൽ നമുക്ക് ഇതു രണ്ടും ബാധകവും. മുല്ലപ്പെരിയാറിനെ സംബന്ധിച്ച് അപകടം “ഫൌണ്ടേഷൻ പ്രോബ്ലം“ എന്ന നിലയിലും, ഇടുക്കിയിൽ ഇത് “ഓവർടോപ്പിങ്” എന്ന നിലയിലും.
മുല്ലപ്പെരിയാ‍റിന്റെ സീസ്മിക്കലി അൺസേഫ് ഫൌണ്ടേഷൻ കൊണ്ടുണ്ടാകാവുന്ന 6300 ക്യുമെക്സ് ഫ്ലഡ് ഡിസ്ചാർജ് (116 വർഷമായി അതിൽ അടിഞ്ഞ് കൂടിയ ചെളിയും ഡെബ്രിയും ഇടുക്കിയിലെത്തുന്നതുവരെ ആ പ്രവാഹം കൊണ്ടുണ്ടാകുന്ന വ്യാപക കരയിടിച്ചിലും ഒക്കെക്കുടി ഇടുക്കിയിലേക്കെത്തിയാൽ അതു 3 തരത്തിലുള്ള അപകട സാദ്ധ്യതകളാണുള്ളത് ഓവർടോപ്പിങ്ങിലേക്ക് നയിക്കാവുന്നത്.
ക. ഫ്ലഡ് വാട്ടർ ഡിസ്ചാർജ് തുറന്നുവിടാനുള്ള കപ്പാസിറ്റി ഇടുക്കി പദ്ധതിയുടെ സ്പിൽ വേക്ക് ഇല്ലാതെ വരുമ്പോൾ.
ഖ. ഈ ഫ്ലഡ് വാട്ടറിൽ വരുന്ന ഡെബ്രി, മരങ്ങൾ തുടങ്ങിയവയാൽ സ്പിൽ വെ ബ്ലോക് ചെയ്യപ്പെടുമ്പോൾ. (ഇടുക്കിയിലേക്ക് ഫ്ലഡ് വരുന്നതിന്റെ നേർക്ക് തന്നെയാണ് ചെറുതോണി എന്നതും, ചെറുതോണി തുറക്കുമ്പോൾ ഉണ്ടാകുന്ന വെള്ളത്തിന്റെ വലിവ് ഈ ഡെബ്രി അവിടെ അടിഞ്ഞുകൂടാം എന്നതും മനസ്സിലാക്കുക.)
ഗ. മെക്കാനിക്കൽ/ഇലക്ട്രിക്കൽ പ്രോബ്ലങ്ങൾകോണ്ട്  ഷട്ടർ ക്ര്യത്യ സമയത്ത് തുറക്കാനാവാതെ വരുമ്പോൾ. ശരിയല്ലാത്ത അപകട വിലയിരുത്തൽ മൂലം ഷട്ടർ തുറക്കാൻ വൈകുമ്പോൾ.

ഈ സാഹചര്യങ്ങളെല്ലാം ഡാം ഓവർടോപ്പിങ്ങിനും അതു വഴി ഒരു അനിർവചനീയമായ വിപത്തിൽ കലാശിക്കുകയും ചെയ്യും.

1963‌-ൽ ഇറ്റലിയിലെ വയൊഇന്റ് ഡാം അപകറ്റടം ഒരു കളാസ്സിക് ഉദ്ദാഹരണമാണ്.
ഈ ഡാം അതിനാൽ തന്നെ ആ ഏരിയയിൽ ഭൂചലനങ്ങളുണ്ടാക്കി. (ഇടുക്കിയെ സംബന്ധിച്ചും ഇത് സംശയിക്കേണ്ടിയിരിക്കുന്നു. ഡാമിന്റെ ഉയരവും, ജലം ഭൂവൽകത്തിലുണ്ടാകാവുന്ന മർദവും, ചരിവു പാറകൾ നിറഞ്ഞ ഭൂപ്രകൃതിയുമെല്ലാം ഇടുക്കിയിലെ ഭുചലനങ്ങൾക്ക് കാരണമാകാം) ആ ചലനങ്ങൾ അതി വ്യാപകമായ ഉരുൾപൊട്ടലുകൾ ഡാമിനുള്ളിലേക്ക് വരാൻ ഇടയാക്കുകയുമുണ്ടായി. സമീപത്തുള്ള  മലകളിൽ നിന്നും. ആ ഉരുൾപതനങ്ങൾ മൂലമുണ്ടായ വലിയ തിരകളാണു ഡാം ഓവർടോപ്പിങ്ങിനു കാരണമായത്. ആ‍ അപകടത്തിൽ ലോങ്ങറോൺ പട്ടണത്തിലെ രണ്ടായിരം ആളുകളാണ് മരിച്ചത്.
ഇവിടെ ഇടുക്കിയിൽ അതിലും എത്രയോ ശക്തിമത്തായ ഡിസ്ചാർജാണ് രാക്ഷസ്സത്തിര രൂപത്തിൽ മുല്ലപ്പെരിയാറിൽ നിന്നെത്തുക എന്ന് ആലോജിക്കുക.

5. ഡാം ഇൻഡ്യൂസ്ഡ് സീസ്മിസിറ്റി.
പരാമർശിക്കപ്പെട്ടതുപോലെ ഇത്രയേറെ വലിയ ജലാശയം കൃത്രിമമായി സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരെ പണിതുയർത്തിയതു തന്നെ വ്യാപകമായ മർദം ഭൂവൽക്കത്തിലുളവാക്കും എന്നും ഭൂഗർഭജലവിതാനത്തെ ഉയർത്തുമെന്നും, അത് വ്യാപകാമയ ഉരുൾപൊട്ടലിനും ഭൂചലനത്തിനുമിടയാക്കും എന്നത് മുൻ ഉദാഹരണത്തിൽ നിന്നും വ്യക്താമാണ്. നാഷണൽ ജിയോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹരീഷ് ഗുപ്തയൂടെ പഠനങ്ങളിലൂടെ ഈ പ്രവണത തെളിയിക്കപ്പെട്ടതുമാണ്. നമ്മുടെ സാഹചര്യത്തിൽ ഇടുക്കി ഭൂചലനങ്ങൾ ഇത്തരത്തിലുള്ളതാണെന്നു വരികിൽ, മുല്ലപ്പെരിയാർ മാത്രമല്ല ചെറുതോണി, കുളമാവ് ഡാമുകളും അതിനാൽ തന്നെ അപകടാവസ്ഥയിലാണെന്നും കാണാം.

6. ഡാമിന്റെ കാലപ്പഴക്കം.
ICOLD- ഡാം ഇൻഡസ്ട്രി ഗ്രൂപ്പിനെ സർവെ അനുസ്സരിച്ച് 1950-നു മുൻപ് നിർമിച്ചിട്ടുള്ള 2.2% ഡാമുകൾ 1995-നുളളിൽ തകർന്നിട്ടുണ്ട്. പക്ഷെ  1950-നും 1995-നുമിടയിൽ നിർമിതമായ  0.5 % ഡാമുകൾ മാത്രമേ തകർന്നിട്ടുള്ളു.  അതെ സമയം, 1950നു മുൻപ് ചൈനയിൽ നിർമിച്ച 3200 ഡാമുകളോളം തകർന്നിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കവും, ഫൊണ്ടേഷൻ പ്രശ്നങ്ങളും, സുർക്കി ഒലിച്ചിറങ്ങലും, സീപ്പെജ് വർദ്ധനയും മേൽ‌പ്പറഞ്ഞ കണക്കുകളുമായി  ബന്ധപ്പെടുത്തിയാൽ ഒരു സ്റ്റാസ്റ്റിസ്റ്റികൽ കോറിലേഷൻ കാണാനായെക്കാം.

7. മേൽ‌പ്പറഞ്ഞ കാര്യങ്ങൾ കൂടാതെ തന്നെ വളരെയേറെ കാര്യങ്ങൾ ഡാമുകളെ അൺസേഫ് ആക്കുന്നു.  യു-എസ് ഡാം സേഫ്റ്റി എക്സ്പേർട് റോബർട് ജാൻസെൻ ഇങ്ങനെ പറയുന്നു- “Dams require defensive engineering, which means lising every imaginable force that might be imposed, examination of every possible set of circumstances, and incorporation of protective elements to cope with each and every condition”- എന്ന്. ഏതൊരു ഡാമും സേഫ് അല്ല എന്ന ആശയും ഇവിടെ ഉണ്ട്. നാച്യറൽ ഫൊഴ്സുകൾക്ക് എതിരായി തടസ്സമുണ്ടാക്കുന്ന ഒരു സ്ട്രക്ചറാണ് ഡാം എന്നു വരികിൽ.


രക്ഷാ മുങ്കരുതലില്ലായ്മ എന്നതുകൂടി പരാമർശിച്ചാലേ  ഈ വിലയിരുത്തൽ പൂർനമാവുകയുള്ളു.
ഡാം സേഫ്റ്റി നിയമങ്ങൾ ഇന്ന് നമുക്കുണ്ടെന്നിരിക്കിലും ഇടുക്കി മുല്ലപ്പെരിയാർ പദ്ധതികളിൽ ഇത് നടപ്പിലായിട്ടില്ല കാരണം അന്ന് ഇവയെപ്പറ്റിയുള്ള ധാരണ ഇല്ലാതിരുന്നതിനാൽ. അവയിൽ ഡാം എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ,  റെഗുലർ ഇൻസ്പെക്ഷൻ ആന്റ് റിപ്പയർ ഓഫ് ഓൾഡ് ഡാംസ്,  എമർജൻസി എവക്വേഷൻ പ്ലാനുകളാൽ ഡാമിനു താഴേക്കുള്ള ജനങ്ങളെ ഒരുക്കൽ എന്നിവയെല്ലാമുണ്ട്. ഇവയിലെന്തെല്ലാം നാം പാലിച്ചിട്ടുണ്ട് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഇവയിൽ ഇപ്പോൾ പ്രാധാന്യമർഹിക്കുന്നത് എമർജൻസി ഇവാക്വേഷൻ പ്ലാനാണ്. ഇതിനായി ഈ വിപത്തിനു കീഴിൽ വരുന്ന സ്ഥലങ്ങലുടെ ഒരു ഇനണ്ടേഷൻ മാപ് ഉണ്ടാക്കേണ്ടതുണ്ട് ഹൈ റിസ്ക് ഏരിയകളുടെ. നാഷണൽ റിമോട് സെൻസിങ് ഏജൻസി, കേരളസ്റ്റേറ്റ് റിമോട് സെൻസിങ് സെന്റർ എന്നിവർക്കെല്ലാം, കോണ്ടൂർ ഡേറ്റ, കഡസ്റ്റ്ട്രൽ ഡേറ്റ, സാറ്റലൈറ്റ് ഇമേജസ് എന്നിവ ഉപയോഗിച്ച് ഒരു കറ്റാസ്റ്റ്രോഫി മൊഡൽ/സിമുലേഷൻ ഇനണ്ടേഷൻ മാപ്, (ബഫർ സോണുകളും , ഹൈ റിസ്ക് സോണുകളും, സെഫ് [ഇവാക്വെഷൻ] സോണുകളും നിർണയികാനും, ഒരു എമർജൻസി മാനെജ്മെന്റ് പ്ലാൻ നിർണയികാനുമാകും. നമ്മൾ മുൻപ് വിതരണം ചെയ്ത “മുല്ല്പപെരിയാർ എമർജൻസി മാനേജ്മെന്റ് രൂപരേഖ ശ്രദ്ധിക്കുക”.





Geo Christi Eapen (MEM Volunteer).
Palapparayil
Thottappura
Peermedu
Idukki

1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...