ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 11, വ്യാഴാഴ്‌ച

സിനിമയും പ്രതിസന്ധിയും.

സിനിമ വ്യവസായമാണ്‌, ഒപ്പം കലയും. സിനിമ നിര്‍മിക്കുമ്പോള്‍ ഉണ്ടായ ചിലവിനു ലാഭം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനു സിനിമ പ്രേമികളെ തിയെട്ടരുകളിലെക്ക് ആകര്ഷിക്കപ്പെടനം. നല്ല തിരക്കഥ, അതിനെ കാലഖട്ടതിന്റെതായ രീതിയില്‍ സമീപിക്കുകയും വേണം. ഒരു സിനിമയുടെ ചെലവ് മൂന്നര കോടിയില്‍ അധികമാകരുത്‌ എന്ന പ്രോടുസേര്സ് അസോസിയേഷന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. മലയാള സിനിമയുടെ നിര്‍മാണ ചെലവ് കുറക്കാന്‍ നടീ നടന്മാരുടെ പ്രതിഭല തുക കുറക്കാന്‍ തയ്യാറാണെന്ന് 'അമ്മ'യും അറിയിച്ചിട്ടുണ്ട്.
100-130 സിനിമകള്‍ ഇറങ്ങിയിരുന്ന മലയാളത്തില്‍ ഇപ്പോള്‍ 50 -60 സിനിമകളാണ് ഇറങ്ങുന്നത്. ഈ വര്ഷം ഇതുവരെ സാമ്പത്തിക വിജയം നേടിയ സിനിമകള്‍ വിരലില്‍ എന്നാവുന്നവ മാത്രമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ പോലും സാമ്പത്തിക നേട്ടം ഉണ്ടാക്കിയവയില്‍ പെടുന്നില്ല. എങ്കിലും സൂപ്പര്‍താരങ്ങളുടെ  ചിത്രങ്ങള്‍ക്ക് സാട്ടലൈട്ടു തുക കൂടുതല്‍ കിട്ടുമെന്ന് ആശ്വസിക്കാം. സിനിമ തിയട്ടെരുകളില്‍ പോയിരുന്നു കാണുവാന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു സൌകര്യവും നമ്മുടെ ഒട്ടുമിക്ക തീയട്ടരുകളിലും ഇല്ല. അതുകൊണ്ട് ഇവയുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കണം. അതിനു നിര്‍മാതാവ്, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവര്‍ കൂട്ടായി പരിശ്രമിക്കണം. കേരളത്തിലെ ധാരാളം തിയട്ടെരുകള്‍ പ്രധഷണം നിര്‍ത്തി കല്യാണ മണ്ഡപങ്ങളും, ഷോപ്പിംഗ്‌ മാളുകളും ആയി മാറി കഴിഞ്ഞിട്ടുണ്ട്. 'കൊട്ടക' എന്ന സങ്കല്‍പം തന്നെ ഇന്ന് എല്ലാ ഗ്രാമീണര്‍ക്കും അന്യം നിന്നിരിക്കുകയാണ്. സിനിമാ പ്രധഷണം ലാഭകരം അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌. ഈ കാര്യവും എല്ലാവരും ആലോചിക്കേണ്ടതാണ്. പ്രവാസി മലയാളികള്‍ ധാരാളമായി മലയാള സിനിമയില്‍ നിര്മാതാക്കലായി എത്തുന്നുണ്ടെങ്കിലും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനാല്‍ ഒറ്റ സിനിമയോടെ ഈ മേഖലയില്‍ നിന്നും മാറിപ്പോകുന്നു. അതുകൊണ്ട് അത്തരം നിര്‍മാതാക്കളെ നിലനിര്‍ത്തേണ്ടത് സിനിമ മേഖലയിലെ എല്ലാവരും ചേര്‍ന്നാണ്. താരങ്ങളും മറ്റു സാങ്കേതിക വിധഗ്തരും നിര്‍മാണ ചെലവ് കുറക്കേണ്ടത് എങ്ങനെ എന്ന് ആലോചിച്ചു സഹകരിക്കാന്‍ തയ്യാറാവണം. ഇതു പ്രൊജക്റ്റ്‌ വിപണിയില്‍ മുന്നെരനമെങ്കിലും അത് നല്ലവണ്ണം മാര്‍കെറ്റ് ചെയ്യണം. എത്രയോ സിനിമകള്‍ വന്നു പോകുന്നത് പാവം പ്രേക്ഷകര്‍ അറിയാതെ പോകുന്നു. അതുകൂടി സിനിമാക്കാര്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. സിനിമാ തൊഴിലാളികളുടെ സങ്കടനാ ബാഹുല്യവും ചലച്ചിത്ര രംഗത്ത് പ്രതിസന്തി ഉണ്ടാക്കുന്നുണ്ട്. ഇന്ന സങ്ങടനയില്‍ മാത്രം മേമ്ബരായാല്‍ മാത്രമേ തൊഴില്‍ നല്‍കുഎന്ന നിലപാട് മാറ്റെണ്ടതാണ്. മറ്റു തൊഴില്‍ മേഖലയില്‍ എന്ന പോലെ ഇതു സങ്കടനയില്‍ മേമ്ബരായാലും തൊഴില്‍ എടുക്കാനുള്ള സാഹചര്യം ഉണ്ടാകണം. സിനിമയുന്ടെന്കിലെ താരങ്ങള്‍ക്കും, മറ്റു പ്രവത്തകര്‍ക്കും  വിലയുള്ളൂ എന്ന കാര്യം എല്ലാവരും ഓര്‍ക്കേണ്ടതാണ്..


- രമേഷ് കാക്കൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...