ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 18, വ്യാഴാഴ്‌ച

ഭരതന്‍ - നിറചാര്തുകളുടെ രാജകുമാരന്‍

വാക്കിനു സ്വരം അര്‍ത്ഥമെന്നത് പോലെ ദൃശ്യബിംബത്തിനു ചിഹ്നം അര്‍ഥം നല്‍കുന്നു. ഓരോ ദൃശ്യവും ഓരോ ജീവിതമാണെന്ന് ചിന്തിക്കുകയും അത്തരം ചിന്തകളിലൂടെ മലയാളികള്‍ക്ക് ജീവിത ഗന്ധിയായ ഒട്ടേറെ നല്ല ചിത്രങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില സംവിധായകരില്‍ ഒരാളായിരുന്നു ഭരതന്‍.
എഴുപതുകളില്‍ കലാ സംവിധായകനായ് സിനിമയില്‍ വന്ന ഭരതന്‍ ഓരോ സിനിമയുടെയും പരിവൃതത്തിനുള്ളില്‍ തുടര്‍ന്ന് കൊണ്ട് തന്നെ കലാസംവിധാനത്തില്‍ ശില്പ രചനയുടെ ക്രിയാത്മക സാധ്യതകളിലേക് സ്വന്തം കയ്യൊപ്പ് വ്യാപിപ്പിചെടുക്കുവാന്‍ നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പിന്നീട് വന്ന തലമുറകളിലെ കലാ സംവിധായകര്‍ക്ക് പ്രചോധനമായിട്ടുണ്ട്.
കലാ സംവിധായകനായ ഭരതന്‍, സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത് 'പ്രയാണ'ത്തിലൂടെ ആണ്. 1979-ല് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത് ഭരതന്‍ തന്നെ ആയിരുന്നു. രചന നിര്‍വഹിച്ചത് പി. പത്മരാജനും. പത്മരാജന്റെ ചലച്ചിത്ര ജീവിതത്തിലേക്കുള്ള അരങ്ങേറ്റം കൂടി ആയിരുന്നു ഈ ചിത്രം. ഭരതന്‍ എന്ന ചിത്രകാരനും പത്മരാജനെന്ന സാഹിത്യകാരനും ഒരു പുതിയ ചലച്ചിത്രം സാക്ഷാത്കരിക്കുവാന്‍  ഒന്നിച്ചു.  ഈ ഒത്തു ചേരല്‍ മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ പിറന്നുവീണ 'രതിനിരവേദവും', 'തകര'യും ഭാവതീവ്രമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്.
രചനാ മേഖലയില്‍ നിപുണ ശാലികള്‍ എന്ന് വിശേഷിപ്പിക്കുന്ന എം. ടി , പത്മരാജന്‍, ജോന്പോള്‍ , ലോഹിതദാസ് തുടങ്ങിയവരുടെ തിര രചനകള്‍ ചലച്ചിത്രമാക്കുമ്പോഴും മലയാളത്തിന്റെ ഗതാനുഗത ആഖ്യാനാവിഷ്കാര പ്രയാണത്തില്‍ നിന്നും പാടെ വ്യത്യസ്തമായി തിരകഥയെ സംവിധായകന്റെ ധ്രിശ്യവ്യാഖ്യനതിനുള്ള പ്രശ്ന പാഠമായി സമീപിച്ചു എന്നതാണ് ഭരതനെന്ന സംവിധായകന്റെ സുപ്രധാനവും സവിശേഷവുമായ വ്യതിരിക്തതയും മികവും.
എന്പതുകള്‍ ഭരതന്റെ സുവര്‍ണ കാലഖട്ടമായി വിശേഷിപ്പിക്കാം. 'ചാമരം', 'മര്മരം', ഓര്‍മക്കായ്‌, പാളങ്ങള്‍, ചിലമ്പ്, വൈശാലി തുടങ്ങ്ങിയ ചിത്രങ്ങളിലൂടെ എണ്‍പതുകളില്‍ ഭരതന്‍ നിറഞ്ഞുനിന്നു.
രതിയും, പകയും, കുററബോധവുമാണ് മനുഷ്യ മനോഖടനയുടെ സ്ഥായിയായ അടിസ്ഥാന ധാരെന്ന സങ്ങല്പതിലാണ് ഭരതന്‍ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. പാഥേയവും, ലോറിയും, എന്റെ ഉപാസനയും ഇത് വിളംബരം ചെയ്യുന്നു.
പ്രയാണത്തില്‍ തുടങ്ങിയ തന്റെ സിനിമാസപര്യ ചുരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ കാലയളവിനുള്ളില്‍ മലയാള സിനിമയില്‍ ഒരു പുതു വസന്തത്തിന്റെ വേലിയേറ്റം തന്നെ ഈ അപൂര്‍വ പ്രതിഭ സാധിചെടുതിരുന്നു. തന്റെ സിനിമകളുടെ ഓരോ ഫ്രെയിമും ചിത്രകലയോട് അടുപ്പിക്കുന്നതില്‍ ഭരതന്‍ വിജയിച്ചിരുന്നു. സിനിമയെ കലാ മാധ്യമമായി ഉപാസിച്ചിരുന്നു ഭരതന്‍, അതുകൊണ്ട് തന്നെ ആ പ്രതിഭ പകര്‍ന്നു തന്ന കാഴ്ചകള്‍ നമുക്ക് ഗൃഹാതുരത്വമുനര്തുന്ന വിസ്മയങ്ങലായ് തെളിവോടെ നിറഞ്ഞു നില്‍ക്കുന്നു. 1947 നവംബര്‍  14 നു ജനിച്ച, നിറങ്ങളെയും സംഗീതത്തെയും ആത്മാര്‍ഥമായി സ്നേഹിച്ചിരുന്ന ഈ രാജകുമാരന്‍ 1998  ജൂലൈ 30  നു യാത്രയായി. ഇനിയും ഒരുപാട് ചിത്രങ്ങളും ഫ്രെയിമുകളും ബാക്കി വെച്ചുകൊണ്ട് ചമയങ്ങളും ആരവങ്ങളും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്... 
- രമേഷ് കാക്കൂര്‍  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...